Saturday, May 21, 2016

കമ്യൂണിസ്റ്റ് ഗൂണ്ടാരാജ് കേരളത്തിൽ

അധികാരത്തിലെത്തിയയുടേനേ സീപീഎം അവരുടെ കൊലക്കത്തി രാഷ്ട്രിയം തിരികെയെടുത്തിരിയ്ക്കുകയാണ്. പോലീസിനേയും ഭരണകൂടത്തേയും നിയന്ത്രിയ്ക്കാം എന്ന ഉറപ്പാവണം കേരളത്തിലുടനീളം അക്രമമഴിച്ചുവിടാൻ അവരെ ഭയമില്ലാതെയാക്കുന്നത്.

തൃശൂരിൽ ഒരു ബീജേപീ പ്രവർത്തകൻ കൊല്ലപ്പെട്ടു. ഇഷ്ടിക കൊണ്ട് തലയ്ക്കിടിച്ചാണ് അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തിയത്. നാദാപുരത്തും കണ്ണൂരും മാത്രമല്ല, ഇങ്ങ് കരുനാഗപ്പള്ളിയിലും ചാത്തന്നൂരും തിരുവനന്തപുരത്തും വരെ ബീജേപീ പ്രവർത്തകരേയും അവരുടെ വീട്ടിലുള്ളവരേയും തിരഞ്ഞ്പിടിച്ച് ആക്രമിയ്ക്കുകയാണ്. ആലപ്പുഴയിൽ സ്ത്രീകളുൾപ്പടെയുള്ളവരെ, പെൺകുട്ടികളെ വരെ ആക്രമിച്ചു. സീപീഎമ്മിന്റെ ആക്രമണങ്ങളിൽ ഭയന്ന് ആൾക്കാർ വീടുവിട്ട് പോകുന്നു. വടകരയിൽ ആർ എം പീയ്ക്ക് നേരേയാണ് വീണ്ടും വീണ്ടും ആക്രമണം. അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമായതിനാലാവണം കോൺഗ്രസ്സിനെ അവർ വെറുതേ വിട്ടമാതിരിയാണ്. 

പിണറായിയിൽ സീപീഎം പ്രവർത്തകന്റെ മുകളിൽ സീപീഎം ന്റെ തന്നെ പ്രചരണവാഹനം കയറി അദ്ദേഹം കൊല്ലപ്പെട്ടുവെന്നാണ് ഒരു വാർത്ത. ആർ എസ് എസ് കാർ ബോംബെറിഞ്ഞതുകൊണ്ടാണ് അദ്ദേഹം വാഹനത്തിൽ നിന്ന് വീണതെന്നാണ് പറയുന്നത്. പിണറായിപോലൊരു പാർട്ടിഗ്രാമത്തിൽ ആർ എസ് എസ് കാർ പ്രചരണജാഥയ്ക്ക് നേരേ ബോംബെറിഞ്ഞെന്നും അവരാ മോബിൽ നിന്ന് ഒന്നും പറ്റാതെ രക്ഷപെട്ടെന്നുമൊക്കെപ്പറയുന്നത് സാമാന്യയുക്തിയ്ക്ക് നിരക്കുന്നതല്ല. എന്താണ് സംഭവിച്ചതെന്ന് അന്വേഷിയ്ക്കണം. എന്തായാലും അവരുടെ തന്നെ പ്രചരണവാഹനത്തിൽ നിന്നുണ്ടായ അപകടത്തിലാണ് ആ പ്രവർത്തകൻ മരണപ്പെട്ടതെന്ന് പറയുന്നു. സീപീഎം പറയുന്നത് പ്രത്യേകിച്ച് ഒരു പാർട്ടിഗ്രാമത്തിലെ സ്ഥിതിയാവുമ്പൊ വിശ്വസിയ്ക്കാൻ നിവൃത്തിയില്ല. ഇന്ന് വരെയുള്ള പല വിഷയങ്ങളിലും സീപീഎം പ്രചരിപ്പിച്ച പലതും പച്ചക്കള്ളങ്ങളായിരുന്നെന്ന് പിന്നീട് വ്യക്തമായതാണ്.

ഒരുപക്ഷേ ഇത് പ്രതീക്ഷിച്ചതുമാണ്. സീപീഎമ്മുകാർ ഉണ്ടാക്കിക്കൊണ്ടിരുന്ന ബോംബുപൊട്ടി മാത്രം രണ്ടോ മൂന്നോ അപകടങ്ങളാണ് തിരഞ്ഞെടുപ്പിനു മുന്നേ കേരളത്തിൽ നടന്നത്. ഈ ബോംബുകളെല്ലാം ഉണ്ടാക്കുന്നത് പൊട്ടിയ്ക്കാൻ തന്നെയാവുമെന്ന് എല്ലാവർക്കുമറിയാം. ബംഗാൾ മോഡലിൽ ആളേക്കൊല്ലുന്ന രാഷ്ട്രീയത്തിന്റെ പ്രയോക്താക്കൾ, പോലീസിന്റേയും അധികാരത്തിന്റേയും തണലിൽ കേരളത്തിലെ ഏറ്റവും വലിയ ഗൂണ്ടാസംഘം അധികാരത്തിലേറിയിരിയ്ക്കുന്ന ഈ അവസരത്തിൽ ഈ അക്രമങ്ങളെ പ്രതിരോധിയ്ക്കാൻ എന്ത് ചെയ്യണമെന്ന് ചിന്തിയ്ക്കണം. സമാധാനപരമായി സംയമനം പാലിച്ച് സുരക്ഷിതമായിരിയ്ക്കുക എന്നതാണ് ആദ്യം പറയാനുള്ളത്. ഓർക്കുക ഇവിടം കലാപഭൂമിയാക്കുക തന്നെയാണ് അവരുടെ ആവശ്യം. ആ കെണിയിൽ വിഴരുത്.

കലാപവും അരക്ഷിതാവസ്ഥയും അഴിച്ച് വിടുകയും കള്ളപ്രചരണങ്ങൾ വഴി അത് മറ്റുള്ളവരുടെ ചുമലിൽ കെട്ടിവയ്ക്കുകയും ചെയ്യുക എന്നത് സീപീഎം ശീലമാണ്. അത് ഫസൽ വധത്തിൽ മുതൽ ടീപീ വധത്തിൽ വരെ പ്രകടമായതുമാണ്. ആളേക്കൊല്ലുന്നത് ഹരമായി കാണുന്നവർ നേതാക്കളാ‍വുന്ന നേരം കേരളത്തിൽ ബീജേപീ പ്രവർത്തകരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ വേണ്ടത് ചെയ്യാൻ സർക്കാരിന്റെ മെഷിനറികളെ നിർബന്ധിയ്ക്കുകയും വിജിലന്റ് ആയിരിയ്ക്കുകയുമേ നിവൃത്തിയുള്ളൂ.

ഓർക്കുക അവർ ശരിയാക്കും എന്ന് പറഞ്ഞ് തന്നെയാണ് അധികാരത്തിലെത്തിയത്. ആ വാചകമൊരു അപായസൂചനയായിരുന്നോ എന്ന് സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.

No comments:

Post a Comment